Sunday, January 15, 2017


1989:ആന്ധ്രപ്രദേശിലെ വാറങ്കൽ ജില്ലയിലെ ഒരു കൂഗ്രാമം. ദിവസം അഞ്ചുരുപ കൂലിക്ക് പണിയെടുക്കൃന്ന കറുത്ത മെലിഞ്ഞ പെൺകുട്ടി. മുഷിഞ്ഞ നിറം മങ്ങിയ സാരിയാണ് വേഷ൦.

2000:അമേരിക്കയകല അരിസോണ സംസ്ഥനത്തുള്ള ഫീനിക്സിലെ കീയ്സ്
സോഫ്റ്റ് വെയർ സൊലുഷൻസ് എന്ന സോഫ്റ്റ് വെയർ കമ്പനിയുടെ ആസ്ഥാന൦.സിഇഒ സഥാനത്ത് ആ പഴയ പെൺകുട്ടി-ഡി അനിൽ ജ്യോതി റെഡ്ഡി

നരസി൦ഹൂളഗുഡ൦ എന്ന കുഗ്രാമത്തിൽ കടുത്ത ദാരിദ്രത്തിന്റ നടുവിൽ ജനിച്ച്,
അനാഥാലയത്തിൽ ബാല്യ൦ ചെലവിട്ട ജ്യോതി റെഡ്ഡിയുടെ വളർച്ച എന്നും പ്രതിസന്ധികേളാടു പോരടിച്ചായിരുന്നൂ.ജിവിതത്തിൽ വിജയത്തേലക്ക് ഒാരോ ചുവടു൦ വച്ച ശേഷം ഇനിയും ഉയരാൻ സാധിക്കുെമന്ന ബോധ്യവും ദൈവവിശ്വാസവൂമായി ജ്യോതി റെഡ്ഡി നിർഭയ൦ അടുത്ത ചൂവടുവച്ചു. അതിപ്പോൾ എത്തി നില്ക്കൂന്നത് അമേരിക്കയിലെ അരിസോണ സംസ്ഥനത്തുള്ള ഫീനിക്സിലെ കീയ്സ്
സോഫ്റ്റ് വെയർ സൊലുഷൻസ് എന്ന സോഫ്റ്റെവയർ കമ്പനിയുെട തലപ്പത്താണ്. ദിവസ൦ അമ്പത് രൂപ കുലിക്ക് പണിയെടുത്തിരുന്ന നാടൻ പെൺകുട്ടി കോടി ക്കണക്കിനുഡോളർ് ആസ്തിയൂള്ള കമ്പനിയുടെ  തലപ്പെത്തത്തിയ കഥ. പറയുകയാണ് ജോതി റെഡ്ഢി.

നിർധനരായിരുന്നൂ ക്യഷിപ്പണിക്കാരായ മാതാപിതാക്കൾ.ജീവിക്കുവാൻ നിവൃത്തിയില്ലായിരുന്നുവെങ്കിലും ഉയർന്ന വിഭാഗത്തിൽ ജനിച്ചതു കാരണ൦ സർക്കാർ ആനുകുല്യം ഒന്നുമില്ലായിരുന്നു.അച്ഛൻ പട്ടാളത്തിൽ ചേർന്നെങ്കിലു൦ ഞങ്ങളെ വിട്ടുനില്ക്കാനുള്ള വിഷമം കൊണ്ട് അതുപേക്ഷിച്ച് നാട്ടിലെത്തി. പണ൦ വലിയൊരു പ്രശ്നമായിരുന്നു. നിവൃത്തിയില്ലാതെഒരു  സർക്കാർ അനാഥാലയത്തിൽ അച്ഛന് എന്നെ ചേർത്തു.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ അവിടെയാണു ഞാൻ കഴിഞ്ഞത്.മാതാപിതാക്കളിൽ അരെങ്കിലും നശട്പ്പെട്ട കുട്ടികൾക്ക് മാത്രമെ അവിടെ പ്രവേശനം ലഭിക്കുകയുള്ളൂ. എനിക്കവിടെ പ്രവേശനം ലഭിക്കാൻ അച്ചനൊരു കള്ളം പറഞ്ഞു.ഇവൾക്ക് അമ്മയില്ല.

ഓരോ അവധിക്കും മറ്റു കുട്ടികളുടെ അച്ചനമ്മമാർ അവരെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുവാൻ വരുമായിരുന്നു.എന്നെ കൊണ്ടുപോകാൻ വരുമെന്ന പ്രതിക്ഷ വെറുതെയാവും.അവധിക്കാലത്ത് വാർഡന്റെ വീട്ടിലെ ജോലി ചെയ്താണ് ഞാൻ  ഭക്ഷണം കഴിച്ചിരുന്നത്. പത്താം ക്ലാസ് വരെ സ്വന്തമായി സ്കൂൾ ബാഗ് പോലും എനിക്കില്ലായിരുന്നു.മെലിഞ്ഞുണങ്ങിയ കാണാൻ ചന്തമില്ലാത്ത പെൺകുട്ടിയെന്ന ചിന്ത എന്റെ മനസിൽ വല്ലാത്ത സംഘർഷമുണ്ടാക്കിയിരുന്നു.പക്ഷേ ചിന്തകളെ കൂടുതൽ ദീപ്തമാക്കി പ്രസാദാത്മക മനോഭാവം വളർത്താനാണ് ഞാൻ ശ്രമിച്ചത്.ഒപ്പം നല്ല സുഹൃത്തുക്കളുമായി സൗഹൃദം നില നിർത്തി -ജ്യോതി പറയുന്നു.

ഇന്ന് ഇന്ത്യയിലെത്തുമ്പോഴൊക്കെ അനാഥാലയങ്ങളിലെത്തി അവിടെ കുട്ടികളുമൊത്ത് ജ്യോതി സമയം ചെലവിടും.ബാല്യകാലത്തെ വേദനകൾ ഇന്നും ഉള്ളിൽ വിങ്ങലായി അവശേഷിക്കുന്നത് കൊണ്ടാണത്. മികച്ച മാർക്കോടെയാണ് ജ്യോതി പത്താം ക്ലാസ് പാസായത്.തുടർന്നും പഠിക്കാൻ ആഗ്രഹിച്ചു. പക്ഷേ എത്രയും പെട്ടന്ന് വിവാഹം കഴിപ്പിച്ചയക്കാനായിരുന്നു മാതാപിതാക്കളുടെ താല്പര്യം.
പതിനാറാം വയസിൽ വിവാഹം കഴിഞ്ഞു.കൃഷിക്കാരനായിരുന്ന സാംഗി റെഡ്ഡി ആയിരുന്നു വരൻ.

എന്നെക്കാൾ പത്ത് വയസ് മൂത്തയാൾ ആയിരുന്നു വരൻ.ദാമ്പത്യ ജീവിതത്തെ കാര്യമായ അറിവൊന്നുമില്ലായിരുന്നു. ഞാൻ പതിനേഴാം വയസിൽ അമ്മയായി.
ഒരു വർഷത്തിന് ശേഷം രണ്ടാമത്തെ കുട്ടി.ഭർത്താവിന് ദരേക്കർ കൃഷിയിടം ഉണ്ടായിരുന്നെങ്കിലും അവിടെ മാത്രം പണിയെടുത്താൽ ജീവിക്കാനാവില്ലെന്ന സ്ഥിതി വന്നു.അങ്ങനെ ഞാനും കൂലിപ്പണിക്കാരിയായി.1986 മുതൽ 89വെര
അമ്പത് രൂപ ദിവസക്കൂലിക്ക് പണിയെടുത്തു.പത്താം ക്ലാസ് കഴിഞ്ഞ് തയൽ പഠിക്കാൻ പോയെങ്കിലും കോഴ്സ് പൂർത്തിയാകുന്നതിന് മുമ്പായിരുന്നു വിവാഹം. ഭർത്താവിന്റെ വീട്ടിൽ എന്റെ വാക്കിനോ അഭിപ്രായത്തിനോ യാെദൊരു സ്ഥാനമില്ലായിരുന്നു.ഭർതൃപിതാവ് രണ്ട് വിവാഹം കഴിച്ച ആളായിരുന്നു.ഭർതൃസഹോദരനും നല്ല പശ്ചാത്തലം ഉള്ള ആയിരുന്നില്ല.
പലപ്പോഴും ഭർത്താവിന്റെ പീഡനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടായിരുന്നു.

രണ്ടരയും മൂന്നരയും വയസുള്ള കുട്ടികളുമായി വിശമിച്ച് കഴിയുമ്പോഴാണ് സാക്ഷരത ക്ലാസിൽ പഠിപ്പിക്കാൻ ആളേ അന്വോഷിച്ച് ഒരു സ്ത്രീ ഗ്രാമത്തിൽ വന്നത്.
നെഹ്റു യുവകേന്ദ്ര സ്ഥാപിച്ച നൈറ്റ് സ്കൂളിൽ പഠിപ്പിക്കാനായിരുന്നു അത്.ബിരുദധാരികൾ ആരും ഗ്രാമത്തിൽ ഇല്ലാതിരുന്നതിനാൽ എനിക്ക് ആ ജോലി കിട്ടി. അങ്ങനെ 1989 ൽ 120 രൂപ മാസ ശമ്പളത്തിൽ ഞാൻ നാഷ്ണൽ സർവ്വീസ് വോളന്റിയറായി. ഒരു വർഷത്തെ താത്കാലിക ജോലി ആയിരുന്നു അത്. വൈകാതെ മതിപ്പ് തോന്നിയ അധികൃതർ മണ്ഡൽ പ്രേരക് ആയി സ്ഥാനക്കയറ്റം തന്നു.
വാറങ്കൽ ജില്ലയിൽ എല്ലാ സാക്ഷരത കേന്ദ്രവും സന്ദർശിച്ച് പ്രവർത്തന സജ്ജമാക്കണം.അതോടെ അടുത്തുള്ള ടൗണിലേക്ക് താമസം മാറ്റേണ്ടതായി വന്നു.
വീട്ടുകാർ എതിർത്തെങ്കിലും കുട്ടികളെയും കൊണ്ട് താമസം മാറ്റി.

പഴയൊരു ഇരുമ്പ് പെട്ടിയിൽ കുട്ടികളുടെ ഉടുപ്പുകളും പഴയ സാരികളും 110 രൂപയുമായാണ് ഞാനെന്റെ ഗ്രാമം വിടുന്നത്.ശരിക്കും നരകിച്ചു.ആറുമാസം കഴിഞ്ഞാണ് ഭർത്താവ് ഒപ്പമെത്തുന്നത്. ഇടയ്ക്ക് ഒഴിവ് സമയം കണ്ടെത്തി ടൈപ്പ് റൈറ്റിംഗ് കോഴ്സിന് ചേർന്നു.ഇതിനിടെ 21മത്തെ വയസിൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി കോഴ്സിനു ചേർന്നു.ഞായറാഴ്ച്ചകളിലായിരുന്നു ക്ലാസ്.
ഡിഗ്രി രണ്ടാം വർഷമായപ്പോഴെക്കും സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായി.
നെഹ്റു യുവകേന്ദ്രയിലെ ജോലിയുടെ കാലാവധി കഴിഞ്ഞിരുന്നു.പിന്നെ പല ജോലിക്കും അപേക്ഷിച്ചിട്ടും കിട്ടിയില്ല.താലിമാല വിറ്റും ജീവിതച്ചെലവ് നടത്തി.

സ്നേഹിത ഭാഗ്യയ്ക്ക് ഒരു തുണിക്കട ഉണ്ടായിരുന്നു. അവർ ഒരു പഴയ തയ്യൽ മെഷീൻ തന്നു. ദിവസവും രാത്രി 20-24 പെറ്റികോട്ട് തയ്ക്കും.ഒന്നിനു ഒരു രൂപ കിട്ടും.പകൽ ജോലി അന്യോഷണം രാത്രി തയ്യൽ.ഒരു വർഷം കൂടി കഴിഞ്ഞു.

മൂന്നാം വർഷം കോഴ്സ് പൂർത്തിയായപ്പോഴെക്കും അനുകൂല വിധി.
ഡിഗ്രീ കൂടി പരിഗണിച്ച് അധ്യപികയായി ജോലി നല്കാനായിരുന്നു ഉത്തരവ്.
അങ്ങനെ 398 രൂപ മാസ ശമ്പളത്തിൽഅദ്യാപികയായി. സ്പെഷ്യൽ  ടീച്ചറായിട്ടായിരുന്നു നിയമനം. താമസ സ്ഥലത്ത് നിന്ന് 72 കി.മി അകലെയായിരുന്നു സ്കൂൾ. അതിരാവിലെ നടന്നും ബസിലും ട്രെയിനിലുമായി യാത്ര ചെയ്തു സ്കൂളിലെത്തണം. വൈകിട്ട് ഏഴുമണിയാവും തിരിച്ചെത്താൻ. വണ്ടിക്കൂലി 650 രൂപയോളം വേണം. മാസ ശമ്പളം 398 രൂപയും.

ട്രെയിനിൽ ദിവസവും നാലു മണിക്കൂർ യാത്രയുണ്ട്. അങ്ങനെയാണ് സാരി വിൽക്കാൻ തുടങ്ങുന്നത്.ദിവസ൦ ആറു സാരി വരെ വിൽക്കാൻ കഴിഞ്ഞിരുന്നു. ഒരു സാരിക്ക് 20 രൂപ കമ്മീഷൻ കിട്ടും. കുറഞ്ഞത് 100 രൂപ ദിവസം അധിക വരുമാനം ലഭിച്ചു തുടങ്ങി.1994 ൽ 2700 രൂപ മാസ ശമ്പളത്തിൽ റെഗുലർ ടീച്ചറായി ജോലി ലഭിക്കുന്നത് വരെ സാരി കച്ചവടം തുടർന്നു.പിന്നീട് വീടിനടുത്തേക്ക് സ്ഥലമാറ്റം കിട്ടി.ഏകാദ്യാപക സൂകൂളിലേക്കാണ് മാറ്റം കിട്ടിയത്.16 വിദ്യാർത്ഥികളാണ് അവിടെ ഉണ്ടായിരുന്നത്.
അടുത്ത ഗ്രാമത്തിൽ സ്വകാര്യ സ്കൂളിൽ 230 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സർക്കാർ സ്കൂളിൽ നാട്ടുകാർ മക്കളെ അയക്കുന്നതിനായി ഞാൻ ശ്രമങ്ങൾ  നടത്തി. വൈകാതെ സ്‌കൂളിൽ ഏഴു വരെയുള്ള ക്ലാസുകൾ നടത്തുന്നതിന് അനുമതിയായി. വിദ്യാർത്ഥികളുടെ എണ്ണം 270 ആയി.അദ്യാപകർ പതിനാറും.

വൈകാതെ മണ്ഡൽ ഗേൾ ചൈൽഡ് ഓഫീസറായി ജോലിക്കയറ്റം കിട്ടി. ജീവിതം വളരെ സുരക്ഷിതമായി തോന്നിയ സമയം നാട്ടിലെത്തിയ ഒരു ബന്ധുവാണ് അമേരിക്കയിലെ സാധ്യതകളെ കുറിച്ച് പറയുന്നത്. അമേരിക്കൻ സ്വപ്നവുമായി ശമ്പളത്തിന്റെ ഒരു ഭാഗം ഞാൻ മിച്ചം പിടിച്ചു. കമ്പ്യൂട്ടർ കോഴ്സും ഞാൻ പഠിക്കാൻ തുടങ്ങി.പലരും കളിയാക്കി. എല്ലാം അവഗണിച്ചു ശ്രമം തുടർന്നു.

അമേരിക്കയിൽ ആദ്യം ചെല്ലുന്നത് സന്ദർശക വിസയിലാണ്. അവിടെയുളള ബന്ധു സഹായിക്കുമെന്നായിരുന്നു വിശ്വാസം. എന്നാൽ എന്നെ കണ്ടതും അവരുടെ ഭാവം മാറി. കയ്യിലെ പണം തീർന്നപ്പോൾ ന്യൂജേഴ്സിയിലെ മൂവി ടൈം എന്ന വീഡിയോ കടയിൽ സെയിൽസ് ഗേളായി ജോലിക്ക് കയറി. ഒരു ഗുജ്റാത്തി കുടുംബത്തിൽ പേയ് ഇൻ ഗസ്റ്റായി താമസിച്ചു.മൂവി ടൈമിൽ ജോലി ചെയ്യുമ്പോഴാണ് വാറങ്കിലിൽ നിന്നുള്ള ഒരു പ്രമുഖ വ്യക്തിയെ കണ്ടത്. എന്റെ സുഹൃത്തിന്റെ ബന്ധുവാണ്. അദ്ദേഹത്തിന്റെ സഹോദരന് എന്നെ പരിചയപ്പെടുത്തി.സി. എസ്. അമേരിക്ക എന്ന കമ്പനിയുടെ ഉടമയായിരുന്നു സഹോദരൻ.വിദഗ്ദ പരിശീലനം തന്ന് ആ കമ്പനിയിൽ എന്നെ നിയമിച്ചു.

എന്റെ ഇംഗ്ലീഷ് പലർക്കും ചിരിക്കാൻ വക നല്കുന്നതായിരുന്നു. ആ സമയത്ത് എനിക്കൊരു ഇംഗ്ലീഷ് ബൈബിൾ കിട്ടി. അതിലെ ഓരോ സംഭവങ്ങളും സംഭാഷണങ്ങളും വായിച്ച് അർത്ഥം മനസിലാക്കി ചുരുങ്ങിയ കാലം കൊണ്ട് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ തുടങ്ങി.സി. എസ് അമേരിക്കയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഐസിഎസ് കമ്പനിയിൽ മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ലഭിക്കുന്നത്.വീണ്ടും വിധിയുടെ തിരിച്ചടി.വിസയുടെ കാര്യത്തിൽ ചില പ്രശ്നങ്ങളെ തുടർന്ന് ആ ജോലി രാജിവച്ച് എച്ച് വൺ വിസയ്ക്കായി ശ്രമിച്ചു. വിസ ലഭിക്കുന്നത് വരെ ചെറിയ ജോലികൾ ചെയ്ത് മുന്നോട്ട് നീങ്ങി.

വിസ സ്റ്റാമ്പിങ്ങിനായി മെക്സിക്കോയിലേക്ക് പോയപ്പോഴാണ് പുതിയ ആശയം മനസിലേക്ക് വരുന്നത്. എന്ത് കൊണ്ട് വിസ കിട്ടാൻ സഹായിക്കുന്ന ഒരു സ്ഥാപനം തുടങ്ങിക്കൂടാ. അങ്ങനെയാണ് കീയ്സ് സോഫ്റ്റ് വെയർ സൊലൂഷൻസ് എന്ന സ്ഥാപനം തുടങ്ങുന്നത്. സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റ്, റിക്രൂട്ട്മെന്റ് തുടങ്ങി വിവിധ തൊഴിൽ മേഖലകളിലേക്ക് ഒട്ടേറെപ്പേർക്ക്സഹായകമാകാൻ കമ്പനിക്ക് അധികനാൾ വേണ്ടി വന്നില്ല.2000 മേയിൽ അമേരിക്കയിൽ എത്തിയ ഞാൻ ദൈവാനുഗ്രഹം കൊണ്ട് 2001 സെപ്റ്റംമ്പറിൽ ഒരു സംരംഭകയായി.ജ്യോതി പറയുന്നു.

ഇന്ന് കീയ്സ് സോഫ്റ്റ് വെയർ സൊലൂഷൻസ് കമ്പനിയുടെ ഫീനിക്സിലെ ആസ്ഥാനത്തിരിക്കുമ്പോൾ ജ്യോതിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.രണ്ട് പെൺമക്കളും അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും സോഫ്റ്റ്വെയർ എഞ്ചിനിയറിംഗ് കഴിഞ്ഞ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.മരുമക്കളിൽ ഒരാൾ ഡോക്ടറും ഒരാൾ സോഫ്റ്റ്വെയർ എഞ്ചിനീയറും. മൂന്ന് അനിയത്തിമാരും അമ്മയും നല്ലനിലയിൽ ജീവിക്കുന്നു.

നോ കണ്ടീഷൻ ഈസ് പെർമനന്റ് എന്നാണ് ജ്യോതിയുടെ ജീവിത കഥ ഇതിവൃത്തമായ പുസ്തകത്തിന്റെ പേര്.പ്രചോദനാത്മക പ്രഭാശകരായ അലജാംഗി ഉദയകുമാറും മജജി ഭൂശണറാവുവും ചേർന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. ജീവിതത്തിലെ ഒരു അവസ്ഥയും സ്ഥായി അല്ല എന്ന സത്യമാണ് ജ്യോതിയുടെ ജീവിതം ഓർമ്മിപ്പിക്കുന്നത്.
വാക്കുകൾക്കപ്പുറം അനുഭവങ്ങളുടെ തീച്ചൂളയിലൂടെ ജ്യോതി നടക്കുകയാണ്.
ഉയരങ്ങൾ കീഴടക്കുന്നതിനൊപ്പം അനേകർക്ക് താങ്ങായി മാറാനും..

©Credits Sebin S Kottaram
   sebinskottaram@mm.co.in

No comments:

Post a Comment

Note: Only a member of this blog may post a comment.

What is a Kindle ? എന്താണ് കിൻ്റിൽ ?

Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...