Thursday, October 4, 2018

ഒക്ടോബറിൻ്റെ ഓർമ്മപ്പെടുത്തൽ

ഇന്ന് ഒക്ടോബർ മൂന്ന് ഒരു ബൈക്ക് അപകടം കാരണം എൻ്റെ ജീവിതം താറുമാറാക്കിയത്
മൂന്ന് വർഷം മുൻപത്തെ ഇതേ ദിവസമാണ്. 2015 ഒക്ടോബർ ഒന്നാം തിയ്യതി വീടിൻ്റെ പ്ലാസ്റ്ററിംഗ് തുടങ്ങി, ആദ്യ രണ്ട് ദിവസം ഞാൻ പണിക്കാരുടെ കൂടെ വേണ്ട സഹായത്തിന് നിന്നു മൂന്നാം ദിവസം രാവിലെ 10.30 ന് അവർ  ചായ കുടിക്കുന്നത് വരെ അവരുടെ കൂടെ ചിലവഴിച്ച ശേഷം അവസാന സെമസ്റ്ററിൻ്റെ Exam fee അടയ്ക്കാൻ വടകരയ്ക്ക്  പുറപ്പെട്ടു ശനിയാഴ്ച്ച 12.30 വരെയെ ബാങ്ക് പ്രവർത്തിക്കൂ അത് കൊണ്ട് ബസ്സിന് പോയി റിസ്ക്കെടുക്കണ്ടാ എന്ന് കരുതി ബൈക്കിലാക്കി യാത്ര, പോലീസ് ചെക്കിംഗ് ഉണ്ടാവാറുള്ളത് കൊണ്ട് ജിഷ്ണുൻ്റെ ഹെൽമറ്റ് വാങ്ങി വണ്ടിയിൽ തൂക്കിയിടുകയും ചെയ്തു ചെറുവണ്ണൂർ എന്ന സ്ഥലത്ത് എത്തിയപ്പോൾ ചെറുതായി മഴ പെയ്യാൻ തുടങ്ങി എവിടെയെങ്കിലും കയറി നിന്നാൽ സമയം വൈകുമെന്ന് അറിയാവുന്നത് കൊണ്ട് വണ്ടിയിൽ നിന്ന് ഹെൽമറ്റ് ഊരി തലയിൽ വെച്ച് പരമാവധി സ്പീടിൽ  വണ്ടി വിട്ടു, മുയിപ്പോത്ത് ബസ്റ്റോപ്പിൻ്റെ മുന്നിലെത്തിയപ്പോൾ തൊട്ട് മുന്നിലുള്ള ഓട്ടോറിക്ഷക്കാരൻ ആരോ കൈകാട്ടിയിട്ട് പെട്ടന്ന് ബ്രേയിക്കിട്ടു എനിക്ക് ബ്രേയിക്ക് പിടിച്ചിട്ട് കിട്ടിയില്ല  പെട്ടെന്നുള്ള വെപ്രാളത്തിൽ
ഓട്ടോയുടെ പുറകിൽ ഇടിക്കണ്ട എന്ന് കരുതി ഞാൻ വലത്തോട്ട് വെട്ടിച്ചതും എതിരെ മഴ കാരണം വേഗത്തിൽ വന്ന മറ്റൊരു ബൈക്കുമായി എൻ്റെ വണ്ടി കൂട്ടി ഇടിച്ചു ഞാൻ വണ്ടിയിൽ നിന്ന് തെറിച്ച്  നാലോ അഞ്ചോ മീറ്റർ അകലെയായി വന്ന് വീണു  മറ്റേ വണ്ടിക്കാരൻ കുറേ ദൂരം വരെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് പോയത് അവൻ്റെ വലതുകാൽ റോഡിലൂടെ ഉരഞ്ഞ് ഷൂ കീറി കാല്  ചെത്തിക്കളഞ്ഞത് പോലെയായിരുന്നു ഉള്ളത്. അവിടെയുള്ളവർ ഓടിക്കൂടി അവനെ എടുത്ത് ഓട്ടോയിൽ കയറ്റി എൻ്റെ അടുത്ത് വന്ന് എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു പക്ഷേ കുറച്ച് സമയത്തേക്ക് എൻ്റെ കൈയ്യും കാലും നാവും തളർന്ന പോയിരുന്നു എണീക്കാൻ ശ്രമിച്ചിട്ടും പറ്റാത്ത സ്ഥിതി എൻ്റെ ദേഹത്ത് ഒരു മുറിവ് പോലുമില്ലാത്തത് കൊണ്ട് എനിക്കൊന്നും പറ്റിയിട്ടില്ല  ഞാൻ സ്വയം എണീറ്റോളാം എന്ന് പറഞ്ഞു പല തവണ എണീക്കാൻ ശ്രമിച്ചു പക്ഷേ കൈയ്യോ കാലോ അനക്കാൻ പോലും പറ്റാതെ കുറച്ച് നേരം ഞാൻ തരിച്ച് പോയി പിന്നെ എങ്ങനെയോ തലയിൽ നിന്ന് ഹെൽമറ്റ് ഊരി അവിടെ ഇട്ടു കുറച്ച് പേർ എന്നെ താങ്ങി ഇരുത്താൻ ശ്രമിച്ചു അപ്പോഴാണ് വലത് കാലിൻ്റെ മുട്ടിന് വേദന അനുഭവപ്പെട്ടത് കൈ കൊണ്ട് രണ്ട് കാലിലും തടവി നോക്കിയപ്പോൾ വലത്തേ കലിൻ്റെ മുട്ടിന് എന്തോ പറ്റിയിട്ടുണ്ടെന്ന കാര്യം മനസ്സിലായി കാല് മടക്കാനോ എണീക്കാനോ കഴിയാതെ വന്നപ്പോൾ രണ്ട് മൂന്ന് പോർ ചേർന്ന് പതിയെ എന്നേയും ഓട്ടോയിൽ കയറ്റി ഇരുത്തി കൂട്ടിന് നാട്ടുകാരിൽ ഒരാളും കൂടെ പോന്നു. വണ്ടി പേരാമ്പ്ര EMS Hospitalലോട്ട്  വിട്ടു അതിനിടെ ആദ്യം കയറിയ ടിയാൻ കരച്ചിലും പിഴിച്ചിലുമായിരുന്നു അവൻ്റെ കാലിൽ നിന്ന് ചോരയും വരുന്നുണ്ട്, എനിക്ക് എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയുമില്ല ഏതായാലും ഹോസ്പിറ്റലിലേക്ക് വരുന്ന വഴി ജിഷ്ണൂനെ വിളിച്ച് ഒരു മുണ്ട് എടുത്ത് പേരാമ്പ്രയ്ക്ക് എത്താൻ പറഞ്ഞു അതിനിടയിൽ വടകര എന്നെ കാത്ത് നിൽക്കുന്ന അതുലും മൃദുലും പലതവണയായി എന്നെ ഫോണിൽ വിളിച്ചു അവസാനം ഞാൻ ഇന്ന് വരുന്നില്ല എന്നോ മറ്റോ പറഞ്ഞ് ഞാൻ ഒഴിവായി. 1 മണിയോടെ ആശുപത്രിയിലെത്തിയപ്പോഴേക്ക് എൻ്റെ കാല് നീര് വെച്ച് തടിച്ച് അനക്കാനാവത്തത്ര വേദനയിലായി സ്ഥിതി, അവിടെ കൂടിയ ചിലർ താങ്ങിപ്പിടിച്ച് വീൽ ചെയറിൽ ഇരുത്തി എല്ലിൻ്റെ ഡോക്ടറുടെ അടുത്തെത്തിച്ചു  പുള്ളി വേഗം എക്സറേ എടുത്ത് കൊണ്ടുവരാൻ എഴുതിത്തന്നു ഞാൻ വേദന സഹിച്ച് മുഖത്ത് പരാജയപ്പെട്ടവൻ്റെ ചിരിയുമായി എങ്ങനെയൊക്കെയോ എക്സറേ എടുത്ത് വീണ്ടും ഡോക്ടറുടെ മുന്നിലെത്തി പുള്ളി കുറച്ച് നേരം എന്തൊക്കെയോ കാര്യങ്ങൾ ചോദിച്ചോണ്ട് എക്സറേ പരിഷോധിച്ച ശേഷം മെഡിക്കൽ കോളേജിലോട്ട് റഫർ ചെയ്യാം കാലിൻ്റെ ചിരട്ട തകർന്നിട്ടുണ്ട് അത് ചിലപ്പോൾ എടുത്ത് കളയേണ്ടി വരുമെന്ന് സൂചിപ്പിച്ചു അത് കേട്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത് എനി എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല അത് വരെ എൻ്റെ ഊഹം ബൈക്കിൻ്റെ ക്രാഷ് കാർഡ് ഇടിച്ച് ചിരട്ട മുകളിലോട്ട് കയറിപ്പോയതാവാമെന്നായിരുന്നു, തൽക്കാലും ഒരു ഇഞ്ചക്ഷൻ എടുത്ത് വാർഡിലോട്ട് മാറ്റി പ്ലാസ്റ്റർ ഇടണം പക്ഷേ കോളേജിലെത്തിയാൽ പ്ലാസ്റ്റർ വെട്ടേണ്ടി വരുമെന്ന് പറഞ്ഞത് കൊണ്ട് ഞാൻ പ്ലാസ്റ്ററിടീച്ചില്ല, പിന്നെ മനസ്സില്ലാ മനസ്സോടെ ഉമ്മാനെ വിളിച്ച് കാര്യം അവതരിപ്പിച്ചു അര മണിക്കൂറിനുള്ളിൽ ഉമ്മയും ഉമ്മാൻ്റെ ആങ്ങളയും കൂടെ ആശുപത്രിയിലെത്തി അവര് വരുമ്പോഴേക്ക് ഞാനും ജിഷ്ണുവും ഏറെ പണിപ്പെട്ട് ജീൻസ് അഴിച്ച് മുണ്ടുടുത്തിരുന്നു പിന്നെ സമയം കളയാതെ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു നാല് മണിക്ക് കോളേജിലെത്തി അവിടുന്ന് ക്യാഷ്യാലിറ്റിയിൽ അരമണിക്കൂറോ മറ്റോ കഴിഞ്ഞ ശേഷമാണ് ഡോക്ടർ രക്തം ടെസ്റ്റ് ചെയ്യാനും വേറെ കുറേ ടെസ്റ്റിനും എഴുതിത്തന്നത് ഉമ്മയും ഉമ്മാൻ്റെ ആങ്ങളയും അങ്ങോട്ടുമിങ്ങോട്ടും പരക്കം പാച്ചിലും എന്നെ ടെസ്റ്റ് ചെയ്യാനും മറ്റും തള്ളിക്കൊണ്ടു പോക്കുമായി ആകെ കോലാഹലം അവസാനം ഇന്ന് രാത്രി തന്നെ സർജറി ചെയ്യാമെന്ന് പറഞ്ഞ് അതിന് ആവശ്യമായ  സാധനങ്ങളുടെ ലിസ്റ്റും എഴുതിക്കൊടുത്തു രാത്രി 11 മണിക്ക് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി ആദ്യം പത്തോ പന്ത്രണ്ടോ ഇഞ്ച് നീളമുള്ള സൂചി ഉപയോഗിച്ച് രണ്ട് ഇഞ്ചക്ഷൻ തന്ന് കാല്തരിപ്പിച്ചു ശേഷം കാലിലെ രോമം പ്ലെയറോ മറ്റോ ഉപയോഗിച്ച് പല തവണ പറിച്ച് വേദന ഇല്ലാ എന്ന് ഉറപ്പ് വരുത്തിയ ശേഷം സർജറി തുടങ്ങി ഞൻ ഉറങ്ങിപ്പോകാതിരിക്കാനായിരിക്കും ഒരാൾ എന്നോട് സംസാരിച്ച് കൊണ്ടേ ഇരുന്നു ചെറിയ പൊട്ടും പൊടിയും നീക്കിക്കളഞ്ഞ് ചിരട്ടയുടെ ബാക്കി ഭാഗം തുന്നിയോജിപ്പിച്ച് മുറിവ് സ്റ്റിച്ച് ചെയ്ത ശേഷം കാലിൽ പ്ലാസ്റ്ററിടീച്ച ശേഷം
പുലർച്ചെ നാലുമണിയോടെ  തിയേറ്ററിന് പുറത്തിറക്കി പിന്നീട് കുറച്ച് ദിവസം ഓർത്തോ വാർഡിൽ ഓരോന്ന് ഓർത്തോണ്ട് കിടന്നു അവിടെ എത്തിയപ്പോൾ നമ്മളൊക്കെ ഒന്നുമല്ലാതായി അവിടെ കാല് മുറിച്ച് കളഞ്ഞവരും സംസാരിക്കാൻ കഴിയാത്ത രീതിയിൽ മുഖവും തലയും പ്ലാസ്റ്ററിട്ടവരും എന്ന് വേണ്ട എല്ലാ തരം ആളുകളും വേദനയും കഷ്ടപ്പാടും സഹിച്ച് കിടക്കുന്നുണ്ട്,  അതിനിടയിൽ നാട്ടിലുള്ളവരുടെ ഫോൺ വിളിയും ദിവസേനയുള്ള സന്ദർശനവും എല്ലാം കൂടെ മടുപ്പ് തുടങ്ങിയിരുന്നു ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് കുറച്ചെങ്കിലും സമാധാനം കിട്ടിയത്, വീട്ടിലെത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ മുന്നിലെത്തിയ പോലെ കാണാൻ വരുന്നവരോടൊക്കെ എങ്ങനെയാണ് പറ്റിയത് എന്താണ് പറ്റിയ തെന്ന് വിശദീകരിച്ച് കൊടുത്ത് ഒരു വഴിക്കായി, നവംബർ 13ന് പ്ലാസ്റ്റർ വെട്ടിയെങ്കിലും നടക്കാൻ പോയിട്ട് കാല് മടക്കാൻ പോലും വയ്യായിരുന്നു നവംബർ 19 മുതൽ ഡിസംബർ 9 വരെ ഫിസിയോ തെറാപ്പി ചെയ്ത് കാല് ഒരു വിധം മടക്കാൻ പറ്റുന്ന അവസ്ഥയിലെത്തിച്ചു പക്ഷേ നടക്കാൻ വീണ്ടും കുറേ മാസങ്ങൾ വേണ്ടിവന്നു,  ഉമ്മ അടുത്തില്ലാത്തപ്പോൾ പതിയെ എണീറ്റ് നിൽക്കാനും മറ്റും ശ്രമിച്ച് പരാജയപ്പെട്ടു പിന്നെ വാക്കിംഗ് സ്റ്റിക്കും മറ്റും പിടിച്ച് എണീറ്റ് നിന്ന് നോക്കി അതും നടക്കാതെ വന്നപ്പോൾ പതിയെ പതിയെ ഒരാളുടെ സഹായത്തോടെയാണ് നടക്കാൻ തുടങ്ങിയത്, അവിടുന്ന് കുറേ ആഴ്ച്ചകൾ കഴിഞ്ഞ ശേഷമാണ് തനിയെ Toilet ൽ പോകാൻ വരെ തുടങ്ങിയത്. അത് വരെ നരകതുല്യമായ അവസ്ഥയിലായിരുന്നു.
അപകടം പറ്റിയവരേക്കാൾ കഷ്ടപ്പാട് നമ്മളെ സൃസൂക്ഷിക്കുന്ന വീട്ടുകാർക്കാണ്, ഒരു പക്ഷേ അന്ന് ഹെൽമറ്റ് ധരിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന്  ഈ പോസ്റ്റ് എഴുതാൻ ബാക്കിയുണ്ടാവുമോ എന്ന് എനിക്ക് ഉറപ്പില്ല, കാരണം വാഹനങ്ങളിൽ നിന്നു വീഴുമ്പോൾ ആദ്യം ക്ഷതം ഏൽക്കുന്നത് നമ്മുടെ തലയ്ക്കായിരിക്കും, മൂന്ന് വർഷം കഴിഞ്ഞിട്ടു പോലും കുറച്ച് ദൂരം നടന്നാൽ കാലിന് കടച്ചിലും നീരും വരാറുണ്ട്. ഓടാനോ ചാടാനൊ ഇപ്പോഴും കഴിയുന്നില്ല അത് പോലെ തന്നെ ഭാരമുള്ള വസ്തു എടുത്ത് നടക്കാനും ബുദ്ധിമുട്ടാണ്.

അപകടം വിളിച്ച് വരുത്താൻ പെട്ടന്ന് കഴിയും അവിടെ നിന്ന് തിരിച്ച് കരകയറാൻ അത്ര എളുപ്പമല്ല എന്ന് ഈ അവസരത്തിൽ ഓരോരുത്തരെയും ഓർമ്മിപ്പിച്ച് കൊള്ളുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.

What is a Kindle ? എന്താണ് കിൻ്റിൽ ?

Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...